ഇന്ത്യയിലെത്തിയ ആറുപേര്‍ക്ക് ബ്രിട്ടനില്‍ കണ്ടെത്തിയ തരം കോവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ മൂന്നുപേര്‍ ബംഗളൂരുവിലാണ്. രണ്ടുപേര്‍ ഹൈദരാബാദ്, ഒരാള്‍ പുണെയിലുമാണ്. ഇവരെ ക്വാറന്റീന് ചെയ്തു. സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തും. കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം അറിയിച്ചു.
ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്.ബ്രിട്ടനു പിന്നാലെ ഡെന്മാര്ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. ഏറ്റവും ഒടുവിലായി സൗത്ത് കൊറിയയിലാണ് പുതിയ സ്ട്രെയിന്‍ വൈറസ് കണ്ടെത്തിയത്.
അതിതീവ്ര കോവിഡ് കേസുകൾ
റിപ്പോര്‍ട്ട് ചെയ്ത ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.സൗദി അറേബ്യയും അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിരുന്നു.അന്താരാഷ്ട്രതലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്ത്യയിലും ജനിതകമാറ്റം വന്ന പുതിയ വൈറസ് സ്ട്രെയിന്‍ കണ്ടെത്തിയത്.